പേരാമ്പ്ര: പന്ത്രണ്ടുകാരിയായ മകൾക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പിതാവ് അറസ്റ്റിലായി. വിദ്യാർഥിനിക്ക് നേരേ, മുപ്പത്തേഴുകാരനായ പിതാവ് രണ്ടു തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സ്കൂളിൽ വെച്ച് നടന്ന കൗൺസലിങ്ങിനിടെയാണ് വിദ്യാർഥിനി ഇതുസംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. തുടർന്ന്, വിവരം പോലീസിന് കൈമാറുകയായിരുന്നു.
പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ എം എ സന്തോഷ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തത്. പിന്നീട്, പോക്സോ കോടതി ഇയാളെ റിമാൻഡ് ചെയ്തു.
Discussion about this post