കൊയിലാണ്ടി : ഫിഷിങ്ങ് ഹാർബർ മാനേജിങ്ങ് കമ്മിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ ഡോ. എൻ തേജ് ലോഹിത റെഡ്ഢി കൊയിലാണ്ടി ഫിഷിങ് ഹാർബർ സന്ദർശിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗവും വാർഡ് കൗൺസിലറുമായി വി പി ഇബ്രാഹിം കുട്ടിയും മൽസ്യതൊഴിലാളി പ്രതിനിധികളായ യു കെ രാജൻ, പി പി മുനീർ, പീതംബരൻ, കെ ടി വി
ഇസ്മയിൽ എന്നിവർ കലക്ടറെ അനുഗമിച്ചു. ഹാർബറിൽ വിവിധ പ്രശ്നങ്ങൾ തൊഴിലാളികൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഹാർബറിന്റെ അകത്ത് കെട്ടി കിടക്കുന്ന ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ പരിസരവാസികൾക്കും മൽസ്യ തൊഴിലാളികൾക്കും ആരോഗ്യപ്രശ്നം സൃഷ്ടിച്ചിട്ടുണ്ടെന്നും, ശാസ്ത്രീയമായ രീതിയിൽ ഡ്രയിനേജ് സംവിധാനം
ട്രീറ്റ്മെന്റ് പ്ലാന്റോട് കൂടി സ്ഥാപിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. ഹാർബറിലെ ഒരു ജെട്ടി വടക്ക് ഭാഗത്ത് കുടി നിർമിക്കണം, തൊഴിലാളികൾക്ക് വിശ്രമ കേന്ദ്രവും തൊഴിൽ ചെയ്യാനുള്ള പ്രത്യക സ്ഥലവും അനുവദിക്കണം, വെളിച്ച കുറവിനും തുടർച്ചയായ വൈദ്യുതി കട്ടിനും പരിഹാരം കാണണം, പടിഞ്ഞാറ് ഭാഗത്തെ വൈദ്യുതി
പ്രശ്നപരിഹാരത്തിന് സർക്കാർ രണ്ട് വർഷം മുമ്പ് അനുവദിച്ച 20 കോടി ഉപയോഗിച്ച് സബ് സ്റ്റേഷന്റെ പണി ഉടൻ ആരംഭിക്കണം, ഹാർബറിന്റേ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പ്രവർത്തി ഉടൻ ആരംഭിക്കണം, യു സി ആർ പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകളുടെ പ്രവർത്തിക്ക് നേതൃത്വം കൊടുക്കുന്ന തുമായ ഹാർബർ എബിനിയറിങ്ങ് ഓഫീസ് നിർത്തൽ ചെയ്യാനുളള
സർക്കാറിന്റെ തീരുമാനം ഉടൻ പിൻവലിക്കണം. തുടങ്ങിയ ആവശ്യങ്ങൾ കളക്ടറുടെ ശ്രദ്ധയിൽ പ്പെടുത്തി. ഹാർബർ മാനേജിങ്ങ് സൊസൈറ്റി ഉടൻ വിളിച്ച് ചേർത്ത് പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് കലക്ടർ ഉറപ്പ് നൽകി.
Discussion about this post