തിക്കോടി: ഗ്രാമ പഞ്ചായത്തിൽ പഞ്ചായത്തിൻ്റെ മഴക്കാലപൂർവ്വ ശുചികരണം പാളിയതായും പകർച്ച പനിയും പകർച്ചവ്യാധിയും പടർന്നു പിടിക്കുന്നതായും സി പി ഐ എം തിക്കോടി ലോക്കൽ കമ്മിറ്റി ആരോപിച്ചു.
ഡങ്കിപ്പനിയും മലേറിയയും തിക്കോടിയിൽ റിപ്പോർട്ടുചെയ്തു.
ജനങ്ങളാകെ ഭീതിയിലായിട്ടും പഞ്ചായത്ത് പ്രസിഡൻ്റും ഭരണ സമിതിയും പി ആർ വർക്കിൻ്റെ തിരക്കിലാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
കേരളത്തിൽ നടക്കുന്ന മഴക്കാല പൂർവ്വ ശ്വചീകരണ പ്രവർത്തനം ജനകീയ പങ്കാളിത്തത്തോടെ എല്ലാ വർഷവും നടത്താറുള്ളതാണ്. എന്നാൽ ഈ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്ന ശേഷം അത്തരം യോഗങ്ങൾ വിളിച്ചു ചേർക്കാനോ ഫലപ്രദമായി വാർഡുകളിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്താനോ കഴിയാത്തത് പ്രതിഷേധാർഹമാണ്.
തിക്കോടിയിലെ എം സി എഫിൽ മാലിന്യങ്ങൾ സൂക്ഷിക്കാനോ വേർതിരിക്കാനോ ഈ ഭരണസമിതി തയ്യാറാവുന്നില്ല. എം സി എഫ് ഇപ്പോൾ പെരുമ്പാമ്പിൻ്റെയും മറ്റു ജന്തുക്കളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണെന്നും മാലിന്യങ്ങൾ എല്ലാം തന്നെ വാർഡുകളിലെ പൊതു സ്ഥലങ്ങളിലും തിക്കോടി ടൗണിലെ മത്സ്യ മാർക്കറ്റിലും തള്ളി വാർഡിലും മറ്റും കൊതുകുകൾ ഉൾപ്പടെ പെറ്റുപെരുകുന്നെന്നും കുറ്റപ്പെടുത്തി.
തിക്കോടിയിൽ അടുത്ത ദിവസങ്ങളിൽ റിപ്പോർട്ട് ചെയത ഡങ്കിപ്പനി കേസുകളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത മറച്ചുവെച്ച മലേറിയയും പഞ്ചായത്ത് ഭരണസമിതി വരുത്തി വെച്ച രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ വീഴ്ച കാരണമാണ് സംഭവിച്ചത് എന്നും സി പി ഐ എം.
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലും എം സി എഫിൻ്റെ പ്രവർത്തനങ്ങളിലും അനാസ്ഥ കാണിച്ച് പകർച്ചവ്യാധികൾ പടർത്തുന്ന നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് പാർട്ടി നേതൃത്വം കൊടുക്കുമെന്ന് സി പി ഐ എം ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ പറഞ്ഞു.

































Discussion about this post