തുറയൂർ: ടാസ്ക് തുറയൂർ സംഘടിപ്പിച്ച 28-ാമത് അഖിലേന്ത്യ വോളിബോൾ മത്സരത്തിന് സമാപനം. ഫൈനൽ ഡിപ്പാർട്മെന്റ് തല മത്സരത്തിൽ ഇന്ത്യൻ ആർമി ജേതാക്കളായി.
മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്സിനെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾ നേടിയാണ് വിജയം കൈവരിച്ചത്. വാശിയേറിയ മത്സരത്തിൽ, ആദ്യ രണ്ട് സെറ്റ് ജയിച്ച ഇന്ത്യൻ ആർമി തുടക്കത്തിലേ വിജയമുറപ്പിച്ചിരുന്നുവെങ്കിലും മൂന്നാം സെറ്റ് വിജയിച്ച് ഇന്ത്യൻ എയർഫോഴ്സ് കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്.
കനത്ത പോരാട്ടം നടന്ന നാലാം സെറ്റ് മത്സരം അനുകൂലമായതോടെ ഇന്ത്യൻ ആർമി കനക കിരീടം ചൂടുകയായിരുന്നു. ആദ്യം നടന്ന, ജില്ലാ തല മത്സരത്തിൽ ആതിഥേയരായ ടാസ്ക് തുറയൂർ സയൻസ് സെന്റർ വടകരയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് സെറ്റുകൾക്കായിരുന്നു ടാസ്ക്കിന്റെ ജയം.
ജില്ലാ തല മത്സരത്തിലെ ബെസ്റ്റ് സെറ്ററായി അമൽ, ബെസ്റ്റ് അറ്റാക്കറായി അജിത്ത് തുമ്പി, ബെസ്റ്റ് പ്ലെയറായി റിജാസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യ മത്സരത്തിലെ ബെസ്റ്റ് ലിബറോ രമേഷും ബെസ്റ്റ് സെറ്ററായി ലാൽ സുജനും ബെസ്റ്റ് അറ്റാക്കറായി അശോക് ബിഷ്നോയിയും ബെസ്റ്റ് പ്ലെയറായി അമൽ തോമസും അർഹരായി.
അഖിലേന്ത്യ മത്സരത്തിലെ എവർറോളിംഗ് ട്രോഫി അഫ്നാസ് മേക്കിലാട്ട് – തെനങ്കാലിൽ ഇസ്മായിൽ, റണ്ണേഴ്സ് അപ്പ് ട്രോഫി കുന്നുമ്മൽ റസാഖ് – മണിയോത്ത് മൂസ എന്നിവർ ചേർന്ന് വിജയികൾക്ക് കൈമാറി. ജില്ലാ തല മത്സരത്തിലെ വിജയികൾക്കുള്ള എവർ റോളിംഗ് ട്രോഫി ഹംസ കോയിലോത്ത് എ എം റഫീഖ് എന്നിവരും റണ്ണേഴ്സ് അപ്പ് ട്രോഫി വി പി അസ്സൈനാർ എം ടി റംഷിദ് എന്നിവരും ചേർന്ന് കൈമാറി.
Discussion about this post