ചെന്നൈ: തമിഴ്നാട്ടിലെ വനിതാ സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമായി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. മൂന്നാമത്തെ കുട്ടിക്ക് നൽകിവന്നിരുന്ന പ്രസവാവധി 12 ആഴ്ചയിൽ നിന്നും ഒരു വർഷമായി ഉയർത്താൻ മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാർ തീരുമാനിച്ചു.
നിലവിൽ ആദ്യത്തെ രണ്ട് കുട്ടികൾക്ക് നൽകുന്ന ഒരു വർഷത്തെ പ്രസവാവധിക്ക് തുല്യമായിട്ടാണ് ഇനിമുതൽ മൂന്നാമത്തെ കുട്ടിക്കും അവധി ലഭിക്കുക. കൂടുതൽ കണ്ടെത്തുക സിനിമകളും ടിവി ഷോകളും സ്ട്രീം ചെയ്യൽ ഓൺലൈൻ വാർത്താ പോർട്ടൽ മിഡിൽ ഈസ്റ്റേൺ ഉൽപ്പന്നങ്ങൾ കണ്ടെത്തൽ നിയമസഭയിലെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ഡി. ശരത്കുമാറാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
സാമൂഹിക ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനും മുൻഗണന നൽകുന്ന ഒരു ക്ഷേമ സർക്കാരാണ് തമിഴ്നാട്ടിലേതെന്നും, അതിനാൽ ജീവനക്കാരുടെ ക്ഷേമം മുൻനിർത്തിയാണ് മൂന്നാമത്തെ കുട്ടിക്ക് നിലവിലുള്ള 12 ആഴ്ചത്തെ പ്രസവാവധി ഒരു വർഷമായി വർധിപ്പിക്കുന്നതെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. ഈ പ്രഖ്യാപനത്തിന് ഔദ്യോഗികമായി ഉടൻ തന്നെ സർക്കാർ ഉത്തരവ് പുറത്തിറങ്ങും.


































Discussion about this post