കോഴിക്കോട്: കൂടത്തായി കേസിലെ പ്രതി ജോളി ഇന്ന് കോടതിയിലെത്തിയത് പുതിയ മേക്കോവറിൽ. ജീൻസും ടോപ്പും ധരിച്ചാണ് ജോളി ഇന്ന് മാറാട് പ്രത്യേക കോടതിയിൽ ഹാജരാകാനെത്തിയത്. കാണാൻ ആളുകൾ കൂടിയതോടെ ഇവരെ പൊലീസ് കോടതിക്ക് അകത്തേക്ക് മാറ്റി.
ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയാണ് ജോളി ജോസഫ്. കോഴിക്കോട് സബ്ജയിലിൽ തടവിൽ കഴിയുന്ന ജോളിയെ ബിരുദ പരീക്ഷക്കായി കഴിഞ്ഞ ദിവസം കണ്ണൂർ വനിതാ ജയിലിലേക്ക് കൊണ്ടുപോയിരുന്നു. 2002 മുതൽ 2016 വരെയുള്ള 14 വർഷത്തിനിടെ കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോളി.
ഭർത്താവിന്റെ അമ്മയായ അന്നമ്മ തോമസ്, അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒന്നര വയസുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ആദ്യ ഭാര്യ സിലി എന്നിവരെയാണ് ജോളി കൊലപ്പെടുത്തിയത്.



































Discussion about this post