മണിയൂർ: ഡി വൈ എഫ് ഐ നേതാവിനെ മർദ്ദിച്ച അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലേക്ക് മാർച്ച്. മണിയൂർ മഞ്ചയിൽ കടവിൽവെച്ച് ഡി വൈ എഫ് ഐ പതിയരക്കര മേഖല ജോ. സെക്രട്ടറി വിനോബിനെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ അധ്യാപകനെ സ്കൂളിൽ നിന്നും പുറത്താക്കണമെന്ന് ആവിശ്യപ്പെട്ടാണ് ഡി വൈ എഫ് ഐ കരുവഞ്ചേരി നോർത്ത് സ്‌ക്കൂളിലേക്ക് മാർച്ച് നടത്തിയത്.
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ അരുൺ ഉദ്ഘാടനം ചെയ്തു.
ലഹരി മാഹിയ സംഘങ്ങൾക്ക് ഒത്താശ ചെയ്യുന്ന അധ്യാപകൻ ജവാദിനെ സ്‌കൂളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. സ്കൂൾ പരിസരത്ത് മാർച്ച് പോലീസ് തടഞ്ഞു.
ഇക്കഴിഞ്ഞ ഓണ ദിവസം മുപ്പതോളം പേരടങ്ങുന്ന അക്രമി സംഘം വിനോബിനെ മർദ്ദിച്ചതായാണ് ആരോപണം.
ക്രൂരമായ മർദ്ദനത്തിൽ മുഖത്തെ മൂന്ന് എല്ലുകൾ തകർന്ന വിനോബ് വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണെന്ന് നേതാക്കൾ പറഞ്ഞു.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസിൽ രണ്ടാം പ്രതിയായ അധ്യാപകനായ ജവാദിനെതിരെ കർശന നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ വ്യക്തമാക്കി.

































Discussion about this post