പരിയാരം: ലോറിയില്‍നിന്ന് ക്ലീനര്‍ തെറിച്ചുവീണ് മരിച്ച കേസില്‍ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലോറി ഡ്രൈവർ 30 വർഷത്തിന് ശേഷം പിടിയിൽ
കര്‍ണാടക മംഗളൂരുവിലെ ബണ്ട്വാള്‍ താലൂക്കിലെ വിഠല്‍ ഷെട്ടി (70) യാണ് അറസ്റ്റിലായത്. കണ്ണൂരില്‍ നടന്ന മരണത്തില്‍ അന്വേഷണം തുടര്‍ന്ന പൊലീസ് ഡിവൈ.എസ്‌പി. ടി.കെ.രത്‌നകുമാറിന്‍റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്.
മംഗളൂരു ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയുടെ ൈഡ്രവറായിരുന്നു വിഠല്‍ ഷെട്ടി. ഇതേ ലോറിയിലെ ക്ലീനര്‍ മംഗളൂരുവിലെ റോക്കി ലോറിയില്‍നിന്ന് തെറിച്ചുവീണ് മരിച്ചിരുന്നു. 1992 മാര്‍ച്ച് 15-ന് രാത്രി 9.30-ന് പരിയാരം ചുടലയിലായിരുന്നു സംഭവം. ഈ മരണം സംശയാസ്പദമായിരുന്നു. ഈ കേസില്‍ പ്രതിയായ ഷെട്ടി ഒളിവിലായതിനാല്‍ 1995-ല്‍ കോടതി ഷെട്ടിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ. ദിലീപ്കുമാര്‍, എഎസ്‌ഐ. പ്രേമരാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ ചേര്‍ന്നാണ് തലപ്പാടിയില്‍വെച്ച് വിഠല്‍ ഷെട്ടിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു
Discussion about this post