കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു ദുബായിയിലേക്ക് കടന്നപ്പോള്‍ എ ടി എം കാര്‍ഡ് എത്തിച്ച് നല്‍കിയ സംഭവത്തില്‍ അന്വേഷണ സംഘം നടന്‍ സൈജു കുറുപ്പിന്റെ മൊഴിയെടുത്തു.
വിജയ് ബാബുവിനതിരെ നടിയുടെ പരാതിയെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അക്കാര്യം അറിഞ്ഞിരുന്നെങ്കില്‍ എ ടി എം കാര്‍ഡ് ദുബായില്‍ എത്തിച്ച് നല്‍കില്ലായിരുന്നുവെന്നും സൈജു കുറുപ്പ് പൊലീസിനോട് പറഞ്ഞതായി അറിയുന്നു.
വിജയ് ബാബു പോയത് കാര്‍ഡ് എടുക്കാതെയായിരുന്നു. എത്തിച്ച് നല്‍കാന്‍ സാധിക്കുമോയെന്ന് ചോദിച്ച് അദ്ദേഹത്തിന്റെ ഭാര്യയാണ് തന്നെ സമീപിച്ചത്. റോഷന്‍ ആന്‍ഡ്രൂസ് സിനിമയുടെ ഷൂട്ടിംഗിനായി താന്‍ ദുബായിലേക്ക് പോകുന്നത് കൊണ്ടാണ് എ ടി എം കാര്‍ഡ് വാങ്ങി വിജയ് ബാബുവിന് കൈമാറിയതെന്നും സൈജു കുറുപ്പിന്റെ മൊഴിയില്‍ പറയുന്നു.
Discussion about this post