ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ തുടർച്ചയായ ആക്രമണം അഴിച്ച് വിട്ട് പാകിസ്ഥാൻ. ജമ്മു കാശ്മീരിൽ പാകിസ്ഥാൻ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണത്തിന് ശ്രമിച്ചു.
ഉധംപേരൂരിൽ നടത്തിയ മിസൈൽ ആക്രമണത്തെ സൈന്യം പരാജയപ്പെടുത്തി. പാകിസ്ഥാൻ തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തിൽ സൈന്യം ഉടൻ വാർത്താസമ്മേളനം നടത്തും. പ്രതിരോധ മന്ത്രി രാജ് നാഥ് സിങും വിദേശ കാര്യമന്ത്രി എസ് ജയശങ്കറും ഒരുമിച്ച് വാർത്താസമ്മേളനം നടത്തുമെന്നാണ് വിവരം.
തുടരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെ നടത്താനിരുന്ന വാർത്താ സമ്മേളനം 10 മണിയിലേക്ക് മാറ്റി. സൈനികമേധാവികൾ അതിർത്തിയിലെ സാഹചര്യം ഏകോപിപ്പിക്കുന്നുണ്ട്. പ്രത്യാക്രമണവും പ്രതിരോധവും പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും വാർത്താ സമ്മേളനം.
.
Discussion about this post