വടകര: ദീർഘകാലത്തെ ഇടവേളക്ക് ശേഷം മുക്കാളി റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പ് പുനഃസ്ഥാപിച്ചു. തുടർന്ന് എത്തിയ ടെയിനുകൾക്ക് മുക്കാളി ട്രെയിൻ യൂസേഴ്സ് ഫോറത്തിന്റെ
നേതൃത്വത്തിൽ നാട്ടുകാർ ഹൃദ്യമായ വരവേൽപ്പു നൽകി. രാവിലെ ഷൊർണൂരിൽ നിന്നെത്തിയ മെമുവിനെ നാട്ടുകാർ വരവേറ്റു.
കോവിഡ് വ്യാപനത്തിനു പിന്നാലെ രണ്ടു വർഷത്തിലേറെയായി ഈ ഹാൾട്ട് സ്റ്റേഷൻ നിശ്ചലമായിരുന്നു. ജനപ്രതിനിധികളുടേയും റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടേയും യൂസേഴ്സ് ഫോറത്തിന്റെയും ഇടപെടലുകളാണ് ട്രെയിനുകൾക്ക് വീണ്ടും സ്റ്റോപ്പ് അനുവദിക്കാൻ കാരണമായത്. കോവിഡിന് തുടർന്ന് നിർത്തലാക്കിയമുഴുവൻ ടെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു.
നേരത്തെ പത്ത് പാസഞ്ചർ ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നു. ഇത് പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്വീകരണ യോഗത്തിൽ ചെയർമാൻ റീന രയരോത്ത് അധ്യക്ഷത വഹിച്ചു. എം കെ സുരേഷ് ബാബു, പി ബാബുരാജ്, എം പി ബാബു, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല, പ്രമോദ് മാട്ടാണ്ടി, കെ പ്രശാന്ത്, കെ പി ഗോവിന്ദൻ, പ്രശാന്ത് സമത ടി ടി പത്മനാഭൻ, എം അലി, എൻ പി മഹേഷ്, ദിനേശൻ കോറോത്ത് കണ്ടി, യു എ റഹീം പ്രസംഗിച്ചു.
Discussion about this post