ഉത്തർപ്രദേശിൽ 17 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം വഴിയരികിൽ കണ്ടെത്തി. പ്രഭാത കൃത്യങ്ങൾക്കായി പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് നഗ്നമായ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
ഉത്തർപ്രദേശിലെ ഔറയ്യയിലെ ദിബിയാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് 17 കാരിയായ പെൺകുട്ടി പ്രഭാത കൃത്യങ്ങൾക്കായി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചു വന്നില്ല. ഇതോടെ ആശങ്കയിലായ വീട്ടുകാരും സമീപവാസികളും തെരച്ചിൽ തുടങ്ങി. വീടിന് സമീപത്തെ മില്ലത്ത് പറമ്പിൽ നിന്നാണ് പെൺകുട്ടിയുടെ നഗ്നമായ മൃതദേഹം കണ്ടെടുത്തത്.
പെൺകുട്ടിയെ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിച്ചു. സംഭവത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷവും ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹവുമായി പൊലീസ് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച കോൺഗ്രസ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. മൃതദേഹവുമായി പൊലീസ് ഓടുന്നത്ത് വീഡിയോയിൽ കാണാം.
Discussion about this post