തൃശൂർ: അഞ്ചാമത് അങ്കണം ഷംസുദ്ദീന്‍ സ്മൃതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അമ്പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്ന വിശിഷ്ട സാഹിതീസേവ പുരസ്കാരത്തിന് അര്‍ഹനായത് നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ യുകെ കുമാരനാണ് .ചെറുകഥക്ക് കേരളപനോരമ എഡിറ്ററായ സതീഷ്ബാബു പയ്യന്നൂര്‍
(ന്യൂസ്റീഡറും പൂച്ചയും), യാത്രാവിവരണത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജാപ്പനീസിന്റെ ഡയറക്ടറായ കെ അശോക് കുമാര്‍ (സൂര്യകാന്തിയുടെ സിംഹാസനം), ബാലസാഹിത്യത്തിന് കവിയും വിവര്‍ത്തകനുമായ വിമീഷ് മണിയൂര്‍ (പത്ത് തലയുള്ള പെണ്‍കുട്ടി) എന്നിവര്‍
അര്‍ഹരായി. പതിനായിരം രൂപയുംശില്‍പ്പവും പ്രശസ്തിപത്രവൂം അടങ്ങുന്നതാണ് അങ്കണം ഷംസുദ്ദീന്‍ സ്മൃതിയുടെ ഈ മൂന്ന് പുരസ്കാരങ്ങളും. ഷംസുദ്ദീന്റെ സ്മരണദിനമായ ജൂലായ് 19ന് 10 മണിക്ക് സാഹിത്യ അക്കാദമിയില്‍ രമേശ് ചെന്നിത്തല വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Discussion about this post