തിക്കോടി: നഗരങ്ങളുടെതായ എല്ലാ സ്വഭാവവിശേഷങ്ങളും നമ്മുടെ ഗ്രാമങ്ങളിലേക്ക് പ്രവേശിച്ചു കഴിഞ്ഞ ഒരു കാലമാണിത്. ഇത് നാം ശ്രമിച്ചാലും തടഞ്ഞു നിർത്താൻ കഴിയാത്ത കാര്യമാണ്. നഗരങ്ങളിലുള്ള വിദ്യാലയമായാലും, ആതുരാലയമായാലും, റോഡുവികസനമായാലും ഗ്രാമങ്ങളിലും വരേണ്ടതാണ്.

ചെറിയ, ചെറിയ ഗ്രാമങ്ങൾ നഗരങ്ങളിൽ പരകായപ്രവേശം ചെയ്യുമ്പോഴും ഗ്രാമത്തിൻ്റെ വിശുദ്ധിയും, കൂട്ടായ്മയും, ഭംഗിയും ചോർന്ന് പോകാതെ കാത്ത് സൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്നും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി പി ശശീന്ദ്രൻ പറഞ്ഞു.

മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ്റെ മക്കൾക്കും, മരുമകൾക്കും ഡോക്ടറേറ്റ് ലഭിച്ചതിൽ അനുമോദിക്കാൻ പുറക്കാട് ഗ്രാമകർമ്മസേന നടത്തിയ സകുടുംബാദരവും, സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റരുടെയും, പത്മിനിയുടെയും മക്കളായ പ്രമോദ് സമർ, ‘രചനയും രംഗവേദിയും കെ ടി യുടെ നാടകങ്ങളിൽ’ എന്ന വിഷയത്തിലും, പ്രശാന്ത് ബാവ ‘ദേശം, സ്വത്വം പ്രതിബന്ധത അത്യുത്തര കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ സാഹിത്യ സംഭാവനകൾ’ എന്ന വിഷയത്തിലും,

മരുമകൾ മിനി എബ്രഹാം, ‘ജ്യോതിഷ ഭാഷ വ്യവഹാരാപഗ്രഥനം’ എന്ന വിഷയത്തിലുമാണ് ഡോക്ടേറ്റ് എടുത്തത്. ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് ലഭിക്കുന്നത് അപൂർവ്വമാണ്.

ചടങ്ങിൽ ഗ്രാമ കർമ്മ സേന ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് മുഖ്യാതിഥിയായി. പി പി ശശീന്ദ്രൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണനെയും കുടുംബത്തെയും പൊന്നാടയണിയിച്ച് ആദരിച്ചു.

വിവിധ വിഷയങ്ങിൽ ഉന്നത വിജയം നേടിയവരെയും, മനാക് ദേശീയ തലത്തിലേക്ക് തെരഞ്ഞെടുത്ത കെ അദ്വൈതിനെയും അനുമോദിച്ചു. കബീർ കുപ്പച്ചൻ കണ്ടി, ബിപിത, ബൈജു, എം കെ പ്രേമൻ, എം കെ വാസു, ഇ കുമാരൻ, കെ എം അബുബക്കർ, ഇ ശശി, എടവനക്കണ്ടി രവീന്ദ്രൻ, കെ വി പ്രേമചന്ദ്രൻ, സുധീഷ് ബാബു പുതുക്കുടി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പ്രസംഗിച്ചു.
Discussion about this post