തിരുവനന്തപുരം: അമ്പൂരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അമ്പൂരി മായം ഈരൊരിക്കൽ രാജിയെയാണ് ഭര്‍ത്താവ് മനോജ് കൊലപ്പെടുത്തയത്. 14 മാസമായി ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. ആശുപത്രിയിൽ പോയി മടങ്ങിവരവേ വീടിന് മുന്നിലുള്ള കുരിശടിക്ക് സമീപം വച്ചാണ് രാജിയെ മനോജ് ആക്രമിച്ചു കൊലപ്പെടുത്തിയത്.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് 14 മാസമായി മാറി താമസിക്കുകയാണ്. മനോജിന്റെ വീടിന് ഒരു കിലോമീറ്റർ മാറി കുടുംബവീട്ടിലായിരുന്നു രാജിയുടെ താമസം. വീട്ടിലേക്ക് പോകുന്പോഴാണ് ആക്രമണം. പിണക്കം അവസാനിപ്പിച്ച് രാജിയെ ഒപ്പം തമസിക്കാനായി മനോജ് ക്ഷണിച്ചിരുന്നു. എന്നാൽ രാജി വിസമ്മതിച്ചു. അവഗണന കൂടിയതോടെ മറ്റ് ഏതെങ്കിലും ബന്ധം രാജിക്ക് ഉണ്ടോ എന്ന് സംശയവും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്.
Discussion about this post