കൊച്ചി : തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ കള്ളംപറഞ്ഞെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ഒരു സെക്യൂരിറ്റി ചെക്കുമില്ലാതെ താന്‍ ക്ലിഫ് ഹൗസിലെത്തിയതിന് 2016 മുതല്‍ 2020 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും സ്വപ്‍ന പറഞ്ഞു. ഷാജ് കിരൺ ഇടനിലക്കാരനല്ലെങ്കിൽ എന്തിന് എഡിജിപിയെ മാറ്റി. ജനങ്ങളെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സ്വപ്ന പറഞ്ഞു.
തനിച്ചും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സംഘമായും ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ടെന്നും എന്തിനാണ് മുഖ്യമന്ത്രി പൊതുജനങ്ങളോട് പച്ചക്കള്ളം പറയുന്നതെന്നും എല്ലാത്തിനും എല്ലാവരുടെയും കയ്യില്‍ തെളിവുണ്ടെന്നും അവര്‍ പറഞ്ഞു. ശിവശങ്കറുമായുള്ള എൻ്റെ ബന്ധത്തിലൂടെയാണ് മുഖ്യമന്ത്രിയും കോണ്‍സുല്‍ ജനറലും തമ്മിലുള്ള രഹസ്യ യോഗങ്ങള്‍ ഏഴു മണിക്ക് ശേഷം ഏര്‍പ്പാട് ചെയ്തതെന്നും ഇതിന് താനും അവരുടെ കൂടെ പോയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു
ഷാർജ സുൽത്താന് കൈക്കൂലി കൊടുത്തെന്ന് മന്ത്രിമാരുൾപ്പെടെ പറയുന്നു. താൻ അങ്ങനെ പറഞ്ഞില്ല. അവർക്ക് എന്തിലാണ് ഡോക്ടറേറ്റ്? ഇംഗ്ലിഷ് മനസ്സിലാവില്ലേ? ഇവർ ഇംഗ്ലിഷ് ശരിക്കും വായിച്ചു മനസ്സിലാക്കട്ടെ. തന്റെ പക്കൽ തെളിവായി പല ദൃശ്യങ്ങളുണ്ടെന്നും സ്വപ്ന പറഞ്ഞു. വിദേശ കാര്യ മന്ത്രാലയത്തിൻ്റെ അനുമതിയില്ലാതെ തന്നെ മറ്റൊരു രാജ്യത്തിൻ്റെ പ്രതിനിധിയായ കോണസുല്‍ ജനറല്‍ ക്ലിഫ് ഹൗസിലെത്തിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Discussion about this post