കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി. തടവില്‍ നിന്ന് ഓടിരക്ഷപെട്ടെന്നാണ് സൈജുവിന്റെ വെളിപ്പെടുത്തല്‍. ചെറായി കുഴിപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് കൊണ്ടുപോയത്. മോചനദ്രവ്യമായി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പൊലീസ് പറഞ്ഞു. രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. ഒരാള്‍ അറസ്റ്റിലായി എന്നാണ് സൂചന. മോഡലുകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലാണ് സൈജു. നിരവധി മയക്കുമരുന്ന് കേസുകളും സൈജുവിനെതിരെ ഉണ്ട്.
മുന്‍ മിസ് കേരളയും സുഹൃത്തുക്കളും കാറപകടത്തില്‍ മരണപ്പെട്ട സംഭവത്തില്‍ പിന്നാലെ അന്വേഷണമാണ് സൈജുവിനെ കുടുക്കിയത്. കെ.എല്‍.40 ജെ 3333 എന്ന നമ്പറിലുള്ള കാര്‍ ഓടിച്ചിരുന്നതുകൊച്ചിയിലെ പ്രമുഖ ഇന്റീരിയര്‍ ഡിസൈനറായ സൈജു തങ്കച്ചനായിരുന്നു. സൈജു ഇവരുമായി തര്‍ക്കമുണ്ടായെന്നും അപകടം നടന്നപ്പോള്‍ അവിടെ കാര്‍ നിര്‍ത്തി നോക്കിയ ശേഷം കടന്നു പോയി എന്നുമാണ് പൊലീസ് കണ്ടെത്തിയത്. സൈജു അറസ്റ്റിലായി. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടും കുടുങ്ങി. ഇതിന് പിന്നാലെ അഞ്ജലിയെന്ന യുവതിയുമായി ബന്ധപ്പെട്ടും വിവാദം വന്നു. പോക്സോ കേസും രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെയാണ് തട്ടിക്കൊണ്ടു പോകല്‍ കേസ്.
സൈജു 38 വയസ്സുള്ള അവിവാഹിതനാണ്. കൊച്ചിയില്‍ ഇന്റീരിയർ ഡിസൈനിങും കോട്ടയത്ത് കിച്ചണ്‍വെയര്‍ ഷോപ്പും നടത്തുകയാണ്. സൈജുവിന്റെ സഹോദരങ്ങള്‍ അമെരിക്കയില്‍ സ്ഥിരതാമസമാണ്.
Discussion about this post