ദോഹ : അറബ് മണ്ണിൽ നടന്ന ആദ്യ ലോകകപ്പിൽ ആദ്യ ഗോൾ നേടിയതിന്റെ ആത്മവിശ്വാസവുമായി ഖത്തർ ടീം ലോകകപ്പിൽ നിന്ന് പുറത്തായി. അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഖത്തർ നെതർലാൻഡ്സിന് വഴങ്ങിയത്. ഇരുപത്തിയാറാം മിനുട്ടിൽ കോഡി ഗാപ്‌കോയും
നാൽപത്തിയൊമ്പതാം മിനുട്ടിൽ ഫ്രങ്കി ഡോ ജോങ്ങുമാണ് ഖത്തർ വല കുലുക്കിയത്. ലോകകപ്പിൽ നിന്ന് ഖത്തർ പുറത്തായെങ്കിലും അഭിമാനപോരാട്ടത്തിന് ശേഷമാണ് അൽ അന്നാബികളുടെ മടക്കം. ആദ്യ മത്സരത്തിൽ ഇക്വഡോറിനോട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ഖത്തറിന്റെ തോൽവി. എന്നാൽ നവംബർ 25 ന് നടന്ന രണ്ടാംവട്ട
ഗ്രൂപ് മത്സരത്തിൽ സെനഗലിനെതിരെ ഒരു ഗോൾ നേടിയത് ലോകകപ്പിലെ ഖത്തറിന്റെ ആദ്യഗോളായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സെനഗലിന്റെ ജയം.
Discussion about this post