പയ്യോളി: ഓട്ടോറിക്ഷകൾക്ക് പി എം പെർമിറ്റ് നൽകുന്നതിനുള്ള അധികാരം ഇനി മുതൽ പയ്യോളി നഗരസഭയിൽ നിക്ഷിപ്തമാകും. മൂന്ന് വർഷത്തേക്കാവും പെർമിറ്റ് നൽകുക. ഇതിന് 300 രൂപ ഫീസ് ഈടാക്കും.
പെർമിറ്റ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും 2023 ജനുവരി 15 ഓടെ പൂർത്തിയാവുമെന്നും പയ്യോളി നഗരസഭ ഹാളിൽ ചേർന്ന ട്രാഫിക്ക് റെഗുലേറ്ററി അതോറിറ്റിയുടെ യോഗത്തിൽ നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ പറഞ്ഞു.
ജനുവരി 15 നടപടികൾ പൂർത്തിയാവും വരെ പുതിയ പെർമിറ്റുകൾ അനുവദിക്കേണ്ടെന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
പല തവണ തീരുമാനമായതാണെങ്കിലും, ഇപ്പോഴും തുടരുന്ന ഓട്ടോ, ഓട്ടോ -ടാക്സി പാരലൽ സർവീസ് കർശനമായി തടയുന്നതിനും ഇതു സംബന്ധിച്ച് പരാതികൾ ഉടൻ അധികൃതരെ അറിയിക്കണമെന്നും തീരുമാനമായി.
നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ അധ്യക്ഷത വഹിച്ചു.
നഗരസഭ ഉപാധ്യക്ഷ സി പി ഫാത്തിമ, സ്ഥിരം സമിതി അധ്യക്ഷരായ പി എം ഹരിദാസ്, മഹിജഎളോടി, വി കെ അബ്ദുറഹിമാൻ, പയ്യോളി പോലീസ് എസ് ഐ കെ അബ്ദുള്ള, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനൂപ് കെ രവി, വ്യാപാരി പ്രതിനിധി, കെ സി സതീശൻ പ്രസംഗിച്ചു.
Discussion about this post