ബസ്സിറങ്ങി ആദ്യം കണ്ട പയ്യനോട് പാട്ടുപുര നാണുവേട്ടനെക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ, ‘ഏത് പാലാപ്പള്ളി നാണു വേട്ടനോ?’ അവൻ്റെ പുഞ്ചിരിച്ച് കൊണ്ടുള്ള മറുചോദ്യത്തിൽ ഒരൽപ്പം കൗതുകവുമുണ്ടായിരുന്നു. പിന്നെ അവൻ്റെ പിന്നാലെ നടന്നാണ് ലക്ഷ്യത്തിലെത്തിയത്.
വടകര നിന്ന് തിരുവള്ളൂരിലേക്കുള്ള യാത്രയിൽ നെല്ലിയുള്ള പറമ്പത്ത് വീടിനെക്കുറിച്ചോ, പാട്ടുപുര നാണു വേട്ടനെക്കുറിച്ചോ യാതൊരു രൂപമുണ്ടായിരുന്നില്ല. കോവിഡിന് മുമ്പൊരിക്കൽ സ്റ്റേജിൽ കണ്ട പരിചയമല്ലാതെ യാതൊന്നുമറിയുകയുമില്ല.
തിരുവള്ളൂരിൽ ബസ്സിറങ്ങി തുരുത്തിലേക്ക് നടക്കുമ്പോഴും അവ്യക്തത നിഴൽ പോലെ കൂടെ ഉണ്ടായിരുന്നു. അതാണ് ഒരു നറുപുഞ്ചിരിയിലൂടെ ആ പയ്യൻ അവസാനിപ്പിച്ചത്.
പാലാപ്പള്ളി തിരുപ്പളളിയെന്ന പാട്ടിൻ്റെ ഈണം:
”അയ്യാലയ്യ പടച്ചോനേ
ഒരയ്യൻവിളി കേൾക്കുന്നേ
വീരാഞ്ചുമ്മേല ചാളേന്ന്….” എന്ന് തുടങ്ങുന്ന നാടൻ പാട്ടാണ്, ”പാലാപ്പള്ളി തിരുപ്പള്ളി പുകളേറും രാക്കൂളി നാടാണേ…” എന്ന പാട്ടായി മാറിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത്, പൃഥിരാജ് നായകനായുള്ള കടുവ എന്ന മലയാള ചലച്ചിത്രത്തിലെ ”പാലപ്പള്ളി തിരുപള്ളി…” എന്ന് തുടങ്ങുന്ന ഗാനം ഇന്ന് കേരളത്തിൽ തരംഗമാണ്…! പരിപാടികൾക്കെല്ലാം ഒഴിച്ചുകൂടാനാവാത്ത ഗാനമായി ഈ പാട്ട് മാറിയപ്പോൾ, പാട്ടുപുര നാണുവിനേയും ഹീറോ ആക്കി.
ഒരയ്യൻവിളി കേൾക്കുന്നേ
വീരാഞ്ചുമ്മേല ചാളേന്ന്….” എന്ന് തുടങ്ങുന്ന നാടൻ പാട്ടാണ്, ”പാലാപ്പള്ളി തിരുപ്പള്ളി പുകളേറും രാക്കൂളി നാടാണേ…” എന്ന പാട്ടായി മാറിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത്, പൃഥിരാജ് നായകനായുള്ള കടുവ എന്ന മലയാള ചലച്ചിത്രത്തിലെ ”പാലപ്പള്ളി തിരുപള്ളി…” എന്ന് തുടങ്ങുന്ന ഗാനം ഇന്ന് കേരളത്തിൽ തരംഗമാണ്…! പരിപാടികൾക്കെല്ലാം ഒഴിച്ചുകൂടാനാവാത്ത ഗാനമായി ഈ പാട്ട് മാറിയപ്പോൾ, പാട്ടുപുര നാണുവിനേയും ഹീറോ ആക്കി.
സിനിമ പുറത്തിറങ്ങി പാട്ട് ഹിറ്റായതോടെയാണ് പാട്ടുപുര നാണുവിനെ സംഗീത കേരളം ശ്രദ്ധിച്ചു തുടങ്ങിയത്. ഒറ്റപ്പാട്ടിലെ സംഗീതം പാട്ടുപുര നാണു വെന്ന നാടൻ പാട്ടുകലാകാരനെ കേരളമങ്ങോളമിങ്ങോളം നെഞ്ചിലേറ്റുന്നതിന് കാരണമായി.
പുലയ സമുദായത്തിൻ്റെ മരണനാന്തര ചടങ്ങിൻ്റെ ഭാഗമായി ‘കൂളികൊട്ടുക’ എന്നൊരു ആചാരം നിലനിന്നിരുന്നെന്നും ആ സമയത്ത് പാടുന്ന ബാധപ്പാട്ടാണ് ”അയ്യാലയ്യ പടച്ചോനേ…” എന്ന് പറയുകയാണ് പാട്ടുപുര നാണു.
പുലയ സമുദായത്തിൻ്റെ മരണനാന്തര ചടങ്ങിൻ്റെ ഭാഗമായി ‘കൂളികൊട്ടുക’ എന്നൊരു ആചാരം നിലനിന്നിരുന്നെന്നും ആ സമയത്ത് പാടുന്ന ബാധപ്പാട്ടാണ് ”അയ്യാലയ്യ പടച്ചോനേ…” എന്ന് പറയുകയാണ് പാട്ടുപുര നാണു.
സിനിമയിലേക്ക്:
നാടൻപാട്ടിൻ്റെ ആശാനെ തേടി ‘കടുവ’ എന്ന സിനിമയിലെ ഗാനമെത്തിയത് അതുൽ നറുകരയിലൂടെയാണ്. അദ്ദേഹം ‘അയ്യാലയ്യ’ എന്ന ഗാനം സിനിമയ്ക്ക് തരുമോ, എന്ന് ചോദിച്ചപ്പോൾ നാണുവിന് മറ്റൊന്നുമാലോചിക്കാനുണ്ടായിരു ന്നില്ല. ആ സിനിമയിൽ ഈ പാട്ട് മുഴുവനായി ഉൾപ്പെടുത്താനാണ് ആലോചിച്ചിരുന്നതെങ്കിലും കഥാസന്ദർഭവുമായി വരികൾ യോജിച്ച് പോകാത്തതിനാൽ പാട്ടിലെ സംഗീതം മാത്രം എടുക്കുകയായിരുന്നുവെന്ന് നാണു.
നാടൻ പാട്ടിലേക്ക്:
നാലു തലമുറകൾ കൊണ്ടു നടന്ന നാടൻ പാട്ടുകൾ ഒന്നുപോലും നഷ്ടപ്പെടാതെ ശേഖരിച്ച്
കാൽ നൂറ്റാണ്ടിലേറെയായി നാടൻ പാട്ട് രംഗത്തെ നിറസാന്നിധ്യമാണ് നാണു. നാടൻ പാട്ടിൻ്റെ ഈരടികൾ കേട്ടാണ് വളർന്നത്. മാതാപിതാക്കളും നാടൻപാട്ട് കലാകാരന്മാരായിരുന്നു. മാതാവ് കല്യാണിയമ്മയ്ക്ക് നാടൻപാട്ട് രംഗത്തെ സംഭാവനകൾ മാനിച്ച് 2018 ൽ ഫോക്ക് ലോർ അക്കാദമി ‘ഗുരുപൂജ’ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. 2019 ൽ നാണുവിനെ തേടിയും ഫോക് ലോർ അക്കാദമി പുരസ്ക്കാരമെത്തി.
നാണു, പാട്ടുപുര നാണുവായത്:
പഴയകാല കാർഷിക, സംഗീത ഉപകരണങ്ങൾ, നാടൻ പാട്ടുകൾ എന്നിവ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപം നൽകിയ ‘പാട്ടുപുര’യെന്ന സ്ഥാപനമാണ് തന്നെ ‘പാട്ട് പുര നാണു’ എന്ന പേരിലേക്ക് കൂടുമാറ്റിയതെന്ന് നാണു പറയുന്നു. ‘പാട്ടുപുര’യിപ്പോൾ ഒന്നര പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു.
‘പാട്ടുപുര’യുടെ നേതൃത്വത്തിൽ നാടൻ പാട്ടിന് പുറമേ, പഴയ കാല കാർഷിക ഉപകരണ ശേഖരണവും പ്രദർശനവും, കുരുത്തോലകളരി, ആദിവാസി നൃത്തം, കാളകളിപ്പാട്ട്, കുതിരക്കോലം, ദാരികവധം, വാൾപ്പയറ്റ്, മാപ്പിള രാമായണം, കൂളിപ്പാട്ട്, താലോലംപാട്ട്, കാതുകുത്ത് കല്യാണം, തെരണ്ട് കല്യാണം, തെയ്യാട്ട്… തുടങ്ങിയ പാരമ്പര്യ കലാരൂപങ്ങൾ ഇപ്പോഴും വേദികളിൽ അവതരിപ്പിക്കുന്ന ഇനങ്ങളാണ്.
കോഴിക്കോട് ജില്ലയിലെ വടകര തിരുവള്ളൂർ നെല്ലിയുള്ള പറമ്പത്ത് പാട്ടുപുര നാണുവും ഭാര്യ ശോഭയും മക്കളുമടങ്ങുന്ന കുടുംബം പാട്ട് സംഗീത ലോകം ഏറ്റെടുത്തതിൻ്റെ അതിരറ്റ ആഹ്ളാദത്തിലാണ്.
Discussion about this post