ലോസ്ആഞ്ചലസ്: ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത കിങ് റിച്ചാർഡ് ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രമാണ് വിൽ സ്മിത്തിന് അവാർഡ് നേടി നൽകിയത്.
ദ ഐസ് ഓഫ് ടാമി ഫെയ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജെസിക്ക പുരസ്കാരം നേടിയത്. ദ പവർ ഓഫ് ഡോഗ് സംവിധാനം ചെയ്ത ജേൻ കാംപിയനാണ് മികച്ച സംവിധായികൻ.
ഷാൻ ഹേഡെർ സംവിധാനം ചെയ്ത ‘കോഡ’യാണ് മികച്ച ചിത്രം.മികച്ച തിരക്കഥ, മികച്ച സഹനടൻ ഉൾപ്പെടെയുള്ള പ്രധാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. ഇതിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സറാണ് മികച്ച സഹനടനുള്ള പുരസ്കാരം നേടിയത്.ഓസ്കർ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ്.
മികച്ച സഹ നടിക്കുള്ള ഓസ്കര് അരിയാനോ ഡിബോസിന് വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിലൂടെയും ലഭിച്ചു. അമേരിക്കയിലെ ലോസാഞ്ചലസിലെ ഡോൾബി തിയറ്ററിലാണ് പുരസ്കാര ചടങ്ങ് നടന്നത്.
അമേരിക്കൻ സയൻസ് ഫിക്ഷന്‍ ചിത്രമായ ഡ്യൂണ്‍ ആറ് പുരസ്കാരങ്ങൾ കരസ്ഥമാക്കി.
മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട് (മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്ട്ലെറ്റ്), മികച്ച ചിത്രസംയോജനം(ജോ വാക്കര്‍), മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഛായാഗ്രഹണം(ഗ്രേയ്ഗ് ഫ്രാസര്‍) , മികച്ച വിഷ്വല്‍ എഫക്ട് (പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്സര്) എന്നീ ഓസ്കറുകളാണ് ഡ്യൂണിന് ലഭിച്ചത്.
ദ ഐസ് ഓഫ് ടാമി ഫേയ് മേക്കപ്പ് ആൻഡ് ഹെയർസ്റ്റിലൈങിന് ഓസ്കർ സ്വന്തമാക്കി. മികച്ച ഒറിജിനൽ തിരക്കഥ: കെന്നെത്ത് ബ്രാണാ (ചിത്രം: ബെൽഫാസ്റ്റ്), മികച്ച അവലംബിത തിരക്കഥ: ഷോൺ ഹേഡെർ (ചിത്രം: കോഡ)
Discussion about this post