പയ്യോളി: മൊബൈൽ ഗെയിം കളിക്കുന്നതിന് ഫോൺ നൽകാത്തതിൻ്റെ പേരിൽ പതിനാലുകാരനായ മകൻ ഉറങ്ങിക്കിടന്ന മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട് ആണ് സംഭവം. ഇന്നലെ രാത്രി 12.30 യോടെയാണ് സംഭവം.
‘ഫ്രീ ഫയർ’ മൊബൈൽ ഗെയിമിന് അഡിക്ടാണ് മകനെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് യത്തീംഖാനയിൽ പഠിക്കുകയായിരുന്ന പതിനാലുകാരൻ പഠനം അവസാനിപ്പിച്ചിരുന്നു. സ്വന്തം ഫോണിൽ ‘നെറ്റ്’ സൗകര്യം അവസാനിച്ചതിനെ തുടർന്ന് മാതാവിനോട്, റീചാർജ് ചെയ്ത് നൽകാനും, അതുവരെ മാതാവിൻ്റെ ഫോണിനും ആവശ്യപ്പെട്ടിരുന്നു.
ഇതു രണ്ടും നൽകാതിരുന്ന, ഉറങ്ങാൻ കിടക്കുകയായിരുന്ന മാതാവിനെ കത്തിയെടുത്ത് കഴുത്തിന് കുത്തുകയായിരുന്നു. കുത്തേറ്റ യുവതിയെ ഉടൻ, നന്തിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതീവ ഗുരുതര സാഹചര്യം പിന്നിട്ടുവെന്നാണ് അറിയുന്നത്.
Discussion about this post