2022 ജൂലൈ 1 മുതൽ കഴിഞ്ഞ 26 ആഴ്ചകളിൽ നമ്മളോടൊപ്പമുണ്ടായിരുന്ന മീനാക്ഷി എന്ന സുന്ദരി പൂച്ചക്കുട്ടി ജപ്പാനിലേക്ക് തന്നെ തിരിച്ച് പോവുകയാണ്. കൈ നിറയെ സമ്മാനങ്ങൾ നൽകിയ അവൾ സ്നേഹപൂർവ്വം തന്റെ സമ്മാനപ്പെട്ടിയിലെ അവസാനത്തെ സമ്മാനമായ സ്മാർട്ട് ഫോൺ ആർക്കാണ് നൽകിയത് എന്നറിയാൻ ആകാംക്ഷയോടെ
കാത്തിരിക്കുകയാണ് പയ്യോളി വാർത്തകളുടെ പ്രിയ വായനക്കാർ…ജപ്പാൻ കാരുടെ ഭാഗ്യ ഛിന്നമായ ‘മനേകി നെക്കോ’ എന്ന മീനാക്ഷി വിടപറയുമ്പോൾ ഒരു വർഷത്തിനുള്ളിൽ തന്നെ, ദിവസേന 1 ലക്ഷത്തിൽ അധികം വായനക്കാർ എന്ന നേട്ടം കൈവരിക്കാൻ പയ്യോളി വാർത്തകൾക്ക് കഴിഞ്ഞു എന്ന കാര്യം അഭിമാനത്തോടെ നിങ്ങളുമായി പങ്ക് വെക്കുന്നു.
2023 ജനുവരി 10 ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് പയ്യോളി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എം ഹരിദാസ്, കെ ടി വിനോദ് എന്നിവരുടെ സാന്നിധ്യത്തിൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ആണ് ബമ്പർ സമ്മാന വിജയിയെ തെരെഞ്ഞെടുത്തത്.
ഞങ്ങളുടെ സർവ്വറിൽ ശേഖരിച്ച കഴിഞ്ഞ 26 ആഴ്ചയായി മത്സരത്തിൽ പങ്കെടുത്ത 70,0000 ൽ പരം മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഡിജിറ്റൽ സോർട്ടിങ്ങിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. നേരത്തെ ജനുവരി 1 ന് ബമ്പർ നറുക്കെടുപ്പ് തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികമായ തടസ്സങ്ങൾ മൂലം ജനുവരി 10 ലേക്ക് നറുക്കെടുപ്പ് മാറ്റുകയായിരുന്നു. ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ സമ്മാനം വിതരണം ചെയ്യുന്നതാണ്.
പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ നടുത്തൊടി ബിനുവിനാണ് ബമ്പർ സമ്മാനമായ സ്മാർട്ട് ഫോൺ ലഭിച്ചിരിക്കുന്നത്. കോഴിക്കോട് ഫറൂഖിലുള്ള പോപ്പുലർ മോട്ടോഴ്സിൽ മെക്കാനിക്ക് ആയി ജോലി ചെയ്യുകയാണ് ബിനു. ജോലി സംബന്ധമായ ആവശ്യാർത്ഥം കഴിഞ്ഞ 6 വർഷമായി കിഴൂർ പാറപ്പുറത്ത് ‘മയിൽപീലി’ യിലാണ് ബിനു താമസിക്കുന്നത്. വീട്ടമ്മയായ
ഷനിജയാണ് ഭാര്യ. അനശ്വർ, ആശീർവാദ് എന്നിവർ മക്കളാണ്. പയ്യോളി വാർത്തകൾ മീനാക്ഷി സമ്മാന പദ്ധതിയിൽ തുടക്കം മുതൽ സ്ഥിരം മത്സരാർഥിയാണ് ബിനു. സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പയ്യോളി വാർത്തകളോട് പ്രതികരിച്ചു.
പ്രിയ വായനായക്കാരോടൊപ്പം കഴിഞ്ഞ 26 ആഴ്ചയായി കൂടെയുണ്ടായിരുന്ന മീനാക്ഷി ജപ്പാനിലേക്ക് മടങ്ങുകയാണ്. വീണ്ടും തിരിച്ചു വരാം എന്ന പ്രതീക്ഷയോടെ… 2022 ൽ മീനാക്ഷിയെ നെഞ്ചോട് ചേർത്ത പ്രിയ വായനക്കാർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഒപ്പം കഴിഞ്ഞ 26 ആഴ്ചകളിൽ സമ്മാനം സ്പോൺസർ ചെയ്ത പ്രിയപ്പെട്ട സഹകാരികളോടുള്ള സ്നേഹവും നന്ദിയും ഈ അവസരത്തിൽ പങ്ക് വെക്കുന്നു. പയ്യോളി വാർത്തകൾക്ക് നിങ്ങൾ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും പിന്തുണയും തുടരുക…വാർത്തകളുടെ യാത്രയിൽ ഒപ്പമുണ്ടാവുമെന്ന പ്രതീക്ഷയോടെ…
സ്നേഹപൂർവ്വം..
ചീഫ് എഡിറ്റർ
പയ്യോളി വാർത്തകൾ
Discussion about this post