‘പത്രങ്ങളും ഓൺലൈൻ പത്രങ്ങളുമെല്ലാം സ്ഥിരമായി വായിക്കാറുണ്ട്. സമ്മാന പദ്ധതികളിലും പങ്കെടുക്കാറുണ്ട്. മലയാള മനോരമയുടെ സ്വർണ്ണ തംബോല മത്സരത്തിൽ പങ്കെടുത്തതിന് മുൻപ് സമ്മാനം ലഭിച്ചിട്ടുണ്ട്. പയ്യോളി വാർത്തകളിലൂടെ നാട്ടിലെ വിവരങ്ങളെല്ലാം പെട്ടന്ന് തന്നെ അറിയാൻ സാധിക്കുന്നുണ്ട്. ഒരു മൊട്ടുസൂചി ആണെങ്കിലും സമ്മാനത്തിന് അതിന്റേതായ വിലയുണ്ട്. മീനാക്ഷി സമ്മാന പദ്ധതിയിൽ വിജയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്’ 20 -ാമത്തെ സമ്മാനം ഏറ്റുവാങ്ങി തിക്കോടി സ്വദേശിനി ശ്രീപുരം ഗീത പറഞ്ഞു
‘മറ്റ് പ്രാദേശിക ഓൺലൈൻ പത്രങ്ങളെ താരതമ്യം ചെയ്യുമ്പോൾ പയ്യോളി വാർത്തകൾ മികച്ച നിലവാരം പുലർത്തുന്നുണ്ട്. മീനാക്ഷി സമ്മാന പദ്ധതിയുടെ ഭാഗമായി സമ്മാനം കൊടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം’ സമ്മാനം നൽകിയ ശേഷം തിക്കോടി പഞ്ചായത്ത് 11 -ാം വാർഡ് മെമ്പർ ആർ വിശ്വൻ പറഞ്ഞു.
സാങ്കേതികമായ കാരണത്താൽ പതിവ് തെറ്റി ഇത്തവണ നവംബർ 23 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് നടന്ന ലളിതമായ ചടങ്ങിലാണ് സമ്മാനം വിതരണം ചെയ്തത്. നവംബർ 18 മുതൽ 21 -ാമത്തെ ആഴ്ചയിലെ ഭാഗ്യ ശാലിയെ കണ്ടെത്താനുള്ള ആവേശകരമായ മത്സരം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നവംബർ 26 ശനിയാഴ്ചയാണ് അടുത്ത നറുക്കെടുപ്പ്. നവംബർ 18 മുതൽ 24 വരെയാണ് 21 -ാമത്തെ ആഴ്ചയിലെ മീനാക്ഷിയെ കണ്ടെത്താനുള്ള അവസരം. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുപ്പ് നടത്തുകയും ഞായറാഴ്ച സമ്മാന ദാനം നടത്തുകയും ചെയ്യുന്നതാണ്.
മുകളിലെ ചിത്രത്തിൽ കാണുന്ന ജപ്പാൻ കാരിയായ സുന്ദരി പൂച്ചക്കുട്ടിയാണ് മീനാക്ഷി. വാർത്തകൾക്കിടയിലെ പരസ്യങ്ങളിൽ ആണ് മീനാക്ഷി പ്രത്യക്ഷപ്പെടുന്നത്. എല്ലാ വാർത്തകളിലും ഉണ്ടാവില്ല കേട്ടോ… ഒരു ദിവസത്തെ ഒന്നോ രണ്ടോ മൂന്നോ വാർത്തകളിൽ മാത്രം…
ഇനിയും മത്സരത്തിൽ പങ്കെടുക്കാത്തവർ ഇന്ന് തന്നെ വാർത്തകൾക്കിടയിലെ മീനാക്ഷിയെ കണ്ടെത്തി സ്ക്രീൻ ഷോട്ട് എടുത്ത് 9037210074 എന്ന നമ്പറിൽ ഞങ്ങൾക്ക് വാട്സ് ആപ് അയക്കുക. ഓരോ ആഴ്ചയിലും ഇത്തരത്തിൽ മീനാക്ഷിയെ കണ്ടെത്തുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യ ശാലികളായ പ്രിയ വായനക്കാർക്ക് ഞങ്ങൾ സമ്മാനങ്ങൾ നൽകുന്നതാണ്. കൂടാതെ, 2023 ജനുവരി ഒന്നിന് നടക്കുന്ന ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്ന ഒരാൾക്ക് ഒരു സ്മാർട്ട് ഫോണും സ്വന്തമാക്കാം..
പയ്യോളി വാർത്തകൾക്ക് നിങ്ങൾ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും പിന്തുണയും തുടരുക… അടുത്ത ഭാഗ്യ ശാലി നിങ്ങൾ ആയിരിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…
സ്നേഹപൂർവ്വം..
ചീഫ് എഡിറ്റർ
പയ്യോളി വാർത്തകൾ
Discussion about this post