കോഴിക്കോട്: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. 28 കിലോ കഞ്ചാവും മുക്കാൽ കിലോ എം ഡി എം എ യും പിടിച്ചെടുത്തു. ഇരു സംഭവങ്ങളിലായി മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കളമശ്ശേരി സ്വദേശി ഗ്ലാസ് കോളനി ചാമ പറമ്പിൽ സി എം ഷാജി (30), വെസ്റ്റ് ബംഗാൾ സ്വദേശി മുർഷിദബാദ് ശെഹബ്രംപൂർ മോമിനൂൾ മലിത (26) എന്നിവരെയാണ് കസബ എസ് ഐ ആർ ജഗ്മോഹൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ഡാൻസാഫും ചേർന്ന് കഞ്ചാവുമായി പിടികൂടിയത്.
റെയിൽവെ സ്റ്റേഷൻ ഭാഗത്ത് രഹസ്യ വിവരത്തിൽ നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശി പുതുക്കോട്ട് പേങ്ങാട്ട് കണ്ണനാരി പറമ്പ് കെ സിറാജ് (31) ടൗൺ എസ് ഐ കെ മുരളീധരൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും, ഡാൻസാഫും ചേർന്ന് എം ഡി എം എ യുമായി പിടികൂടിയത്.
പുതിയ സ്റ്റാൻ്റ്, റെയിൽവെ സ്റ്റേഷൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും കസബ, ടൗൺ പോലീസും നടത്തിയ പരിശോധനകളിലാണ് കഞ്ചാവും, മാരക ലഹരി മരുന്നായ എം ഡി എം എ യും പിടികൂടിയത്.

കോഴിക്കോട് പുതിയ ബസ്സ്സ്റ്റാൻ്റിൽ നിന്നും പെരുബാവൂർ, കളമശേരി ഭാഗങ്ങളിൽ വിൽപനക്കായി കൊണ്ട് പോകുന്ന 28 കിലോ കഞ്ചാവാണ് പിടികൂടിയത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ട് വന്നത്.
പോലീസിൻ്റെ കൈയിലകപ്പെടാതിരിക്കാൻ ഒഡിഷയിൽ നിന്നും ട്രയിൻ മാർഗ്ഗം ബംഗളൂരുവിൽ എത്തിച്ച് അവിടെ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോഴിക്കോട് ബസ്സ് സ്റ്റാൻ്റിൽ എത്തിയപ്പോഴാണ് പിടിയിലായത്. പിടിയിലായ ഷാജിക്ക് എറണാകുളം ജില്ലയിൽ അടിപിടി കേസ് നിലവിലുണ്ട്. മോമിനൂൾ മലിതയും ഷാജിയും പെയിൻ്റിംഗ് ജോലിക്കാരാണ്. ജോലിയുടെ മറവിൽ പെരുബാവൂർ ഭാഗത്ത് ലഹരികച്ചവടം നടത്തുകയാണ് ഇവർ. പിടി കൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 11 ലക്ഷം രൂപ വരും.

റെയിൽവെ സ്റ്റേഷൻ ആനിഹാൾ റോഡിൽ നിന്നും കോഴിക്കോട് ഭാഗങ്ങളിൽ വിൽപനക്കായി കൊണ്ട് വന്ന 778 ഗ്രാം എം ഡി എ യുമായാണ് സിറാജ് പിടിയിലായത്.
ഡൽഹിയിൽ നിന്നും ട്രയിൻ മാർഗ്ഗമാണ് ഇയാൾ എം ഡി എം എ കൊണ്ട് വന്നത്. പിടിയിലായ സിറാജിന് 2020 വർഷത്തിൽ എൽ എസ് ഡി, എം ഡി എം എ, മയക്കു ഗുളികൾ എന്നിവ പിടികൂടിയതിന് ഹിമാചൽ പ്രദേശിൽ കേസ് ഉണ്ട്. ഡൽഹി, ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ്, സിറാജ്. പിടികൂടിയ എം ഡി എം എക്ക് ചില്ലറ വിപണിയിൽ 30 ലക്ഷം രൂപ വരും.

ഡാൻസാഫ് ടീമിലെ എസ് ഐ മനോജ് എടയേടത്ത്, എസ് ഐ കെ അബ്ദുറഹ്മാൻ, എ എസ് ഐ അനീഷ് മൂസേൻവീട്, കെ അഖിലേഷ്, സുനോജ് കാരയിൽ, പി കെ സരുൺ കുമാർ, എം കെ ലതീഷ്, പി അഭിജിത്ത്, പി കെ ദിനീഷ്, കെ എം മഹമദ് മഷ്ഹൂർ, കസബ സ്റ്റേഷനിലെ എസ് ഐ സജിത്ത് മോൻ, എസ് സി പി ഒമാരായ ജിതേന്ദ്രൻ, രാജേഷ്, സുമിത്ത്, ഷിംജിത്ത്, ചാൾസ്, ടൗൺ സ്റ്റേഷനിലെ എസ് ഐ ഷബീർ, എ എസ് ഐ സജീവ് കുമാർ, എ എസ് ഐ അജിത, എസ് സി പി ഒമാരായ വിജേഷ്, ശ്രീജിത്ത്, വിപിൻ, ബിനിൽ കുമാർ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Discussion about this post