സേലം: സ്ത്രീധന തർക്കത്തെ തുടർന്ന് ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന്ന് കെട്ടിത്തൂക്കിയ യുവാവ് അറസ്റ്റില്‍. സേലം മുല്ലൈ നഗര്‍ സ്വദേശിനി ധനശ്രീ (26) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കീര്‍ത്തിരാജിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനമായി കാര്‍ കിട്ടാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മൂന്ന് വര്‍ഷം മുന്‍പാണ് ധനശ്രീയും കീര്‍ത്തിരാജും വിവാഹിതരായത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ദമ്പതികള്‍ കുടുംബ വീട്ടില്‍ നിന്ന് മാറിത്താമസിച്ചത്. ഇതിനുപിന്നാലെയാണ് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഉപദ്രവം തുടങ്ങിയത്. തനിക്ക് കാറും കുറച്ചുകൂടെ ആഭരണങ്ങളും വേണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
കഴിഞ്ഞ ദിവസം വഴക്കിനിടെ ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനായി മൃതദേഹം കെട്ടിത്തൂക്കി. ശേഷം യുവതിയുടെ വീട്ടില്‍ വിളിച്ച് ‘അവള്‍ ആത്മഹത്യ ചെയ്തെന്ന്’ അറിയിച്ചു. അയല്‍വാസികളെയും പ്രതി വിവരമറിയിച്ചു.
ധനശ്രീയുടെ തലയില്‍ മുറിവുള്ളത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊലപാതകമാണോയെന്ന് സംശയമുയര്‍ന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും തലയ്ക്കടിയേറ്റാണ് മരണമെന്നായിരുന്നു. തുടര്‍ന്ന് പൊലീസ് കീര്‍ത്തിരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ, പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
Discussion about this post