തിരുവനന്തപുരം: കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസുകള്‍ ക്ലാസ്മുറികളാക്കാൻ സർക്കാർ തീരുമാനം. സ്ക്രാപ്പായി ഡിപ്പോകളിൽ മാറ്റിയിട്ടിരുന്ന ബസുകളാണ് ക്ലാസ് മുറികളായി മാറ്റുന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശ പ്രകാരമാണ് ബസുകളിലെ ക്ലാസ് മുറി ഒരുക്കുന്നത്.
പുതിയ പരീക്ഷണത്തിനായി ബസുകള്‍ വിട്ടുനല്‍കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. ബസുകള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കൊണ്ടുവന്ന് ക്ലാസ് മുറികളായി തിരിച്ച്, രണ്ടോ നാലോ ക്ലാസ്മുറികള്‍ക്കുള്ള ഇടംകൂടി കണ്ടെത്തുകയാണ്. ലോ ഫ്ലോർ വേണമെന്ന ആവശ്യം പരിഗണിച്ച് ലോ ഫ്ലോർ തന്നെ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഇനി എല്ലാവരും കെട്ടിടം വേണ്ട ലോ ഫ്ലോർ ബസു തന്നെ മതിയെന്ന് പറഞ്ഞുകളയരുതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ലാസ് മുറികള്‍ വരുന്നത്.
രണ്ടു ലോ ഫ്ലോർ ബസുകളാണ് സ്‌കൂളില്‍ അനുവദിച്ചിട്ടുള്ളത്. നേരത്തെ കെഎസ്ആർടിസി ബസുകളിൽ വിവിധ സ്ഥാപനങ്ങളുടെ ഔട്ട്ലറ്റുകളും കുടുബശ്രീ കഫെടിരിയകളും ആരംഭിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ വിവിധ ഡിപ്പകളിൽ സ്ക്രാപ്പ് ബസുകൾ കൂട്ടിയിട്ടിരുന്നത് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് ഇത്തരം ബസുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുമോയെന്ന് കോർപ്പറേഷൻ പരിശോധിച്ചത്.
Discussion about this post