തിരുവനന്തപുരം: കെ റെയിലിന്റെ പാതയ്‌ക്കിരുവശവും ബഫർ സോണുണ്ടെന്നും, മന്ത്രി പറയുന്നതല്ല, കെ റെയിൽ എംഡി പറയുന്നതാണ് ശരിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
നഷ്‌ടപരിഹാരം നൽകിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ. ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈ സ്‌പീഡ് ട്രെയിനിന് വേണ്ടി യുഡിഎഫും കല്ലിട്ടിരുന്നു. അന്ന് എൽഡിഎഫ് ഒരു എതിർപ്പും ഉയർത്തിയില്ല. കല്ലെടുത്ത് കോൺഗ്രസ് ഓഫീസിൽ കൊണ്ടുവച്ചാൽ കെ റെയിൽ പദ്ധതി ഇല്ലാതാവില്ല. കല്ലിടാതെയും പദ്ധതി നടത്താം. ബിജെപിയും കോൺഗ്രസും ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിൽ സമാന പദ്ധതികളുണ്ട്. യുഡിഎഫിനൊപ്പം സമരം ചെയ്യില്ലെന്ന് ബിജെപി പറഞ്ഞിട്ട് കോഴിക്കോട് അതുണ്ടായി.
Discussion about this post