
കൊയിലാണ്ടി: നമ്പ്രത്തുകരയിൽ വയോധിക കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നമ്പ്രത്തുകര യു പി സ്കൂൾ മാനേജർ, കക്കാട്ടു കുനിയിൽ രാഘവൻ്റെ ഭാര്യ ജാനകി (76)യെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം.
വീടിന് സമീപമുള്ള കിണറ്റിലാണ് ജാനകിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സിപി ആനന്ദന്റെ നേതൃത്വത്തിൽ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
മക്കൾ: കെ ആർ അജിത്ത് (റിട്ട. ഡയറ്റ് പ്രിൻസിപ്പൽ), സരിത (റിട്ട. ടീച്ചർ നമ്പ്രത്ത്കര യു പി സ്കൂൾ), അസിത (ഹോമിയോ ഫാർമസിസ്റ്റ് കോഴിക്കോട്)
മരുമക്കൾ: ദീപ്തി (കീഴരിയൂർ), ഉദയഭാനു (പെരുവട്ടൂർ), ശൈലേഷ് (കുവൈറ്റ്)

എട്ടു മീറ്റർ ആഴവും രണ്ടര മീറ്റർ വെള്ളവുമുള്ള കിണറിലാണ് വയോധിക വീണത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനയിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ കെ ബിനീഷ് കിണറ്റിലിറങ്ങി നെറ്റിൽ സേനാഗങ്ങളുടെ സഹായത്തോടെ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. സേനാംഗങ്ങളായ പ്രദീപ് കുമാർ, ടി പി ഷിജു, ബി ഹേമന്ദ്, സനിൽരാജ് ഷാജു, റനീഷ്കുമാർ, ഹോംഗാർഡ് ടി പി ബാലൻ, ഓം പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Discussion about this post