ന്യൂഡല്‍ഹി: ഭീകരസംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എസ് എഫ് ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ എം പി. തിരുവനന്തപുരം ലോ കോളെജിലെ സംഘര്‍ഷത്തെ കുറിച്ച് ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോ കോളെജില്‍ എസ് എഫ് ഐ നടത്തിയത് ക്രൂരതയാണ്.
എസ് എഫ് ഐ, വിദ്യാര്‍ത്ഥികളെ നിരന്തരമായി മര്‍ദ്ദിക്കുകയാണെന്നും മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കുകയാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.എസ് എഫ് ഐക്കാരുടെ ആക്രമണത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്താത്ത സാഹചര്യത്തില്‍ കേന്ദ്രം ഇടപെടണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.
എസ് എഫ് ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ നിയമസഭ മാര്‍ച്ചിനിടെ പൊലീസും കെ എസ് യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Discussion about this post