കണ്ണൂർ: സിപിഎം പ്രവർത്തകൻ പുന്നോൽ താഴെവയലിൽ ഹരിദാസനെ (54) കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ബിജെപി തലശേരി നിയോജക മണ്ഡലം പ്രസിഡന്റ് കൊമ്മൽവയൽ ശ്രീശങ്കരാലയത്തിൽ കെ.ലിജേഷ് (37), പുന്നോൽ റേഷൻ കടയ്ക്ക് സമീപം കെ.വി. മിൻ (26), പുന്നോൽ എസ്കെ മുക്ക് ദേവീകൃപ വീട്ടിൽ അമൽ മനോഹരൻ (26), ഗോപാൽപേട്ട സുനേഷ്നിവാസിൽ എം.സുനേഷ് (മണി 39) എന്നിവരെയാണ് അഞ്ച് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.
10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പോലീസിന്റെ അപേക്ഷ. എന്നാൽ തലശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള കണ്ണൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് അഞ്ച് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.
ഈ നാല് പ്രതികളും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരല്ല. ഗുഢാലോചനയിലും പ്രതികൾക്ക് സഹായം ചെയ്തു നൽകിയതിലുമാണ് ഇവർ പിടിയിലായത്. പോലീസ് മർദ്ദിച്ചുവെന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നാം പ്രതി ലിജേഷ് പരാതി ഉന്നയിച്ചു.
Discussion about this post