
പയ്യോളി: പൊതുവഴികളിൽ മാലിന്യം ചാക്കുകളിലും അല്ലാതെയുമായി നിക്ഷേപിക്കുന്നത് പതിവാകുന്നു. പയ്യോളി നഗരസഭ 21-ാം ഡിവിഷനിൽ കരിങ്ങാറ്റി ലെയ്ൻ ലാണ് മാലിന്യം ചാക്കുകളിലാക്കി നിക്ഷേപിച്ചത്. ഇന്ന് രാവിലെയോടെയാണ് നാട്ടുകാർ ജൈവ അജൈവ മാലിന്യം ചാക്കുകെട്ടുകളിലാക്കി തള്ളിയത് അറിഞ്ഞത്. മാലിന്യം നിക്ഷേപിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ കർശന നടപടിയുണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മൂന്ന് മാസത്തിനുള്ളിൽ പയ്യോളി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഇതുപോലെ ചാക്കുകളിലാക്കിയും അല്ലാതെയും മാലിന്യം കൊണ്ടിട്ടിട്ടുണ്ട്. അയനിക്കാട് കലാലയ സാംസ്കാരിക വേദി ഓഫീസിന് സമീപത്തായും, കോട്ടക്കൽ നാരങ്ങോളി പാലം, ഭഗവാൻമുക്ക് – കൊളാവിപ്പാലം തീരദേശറോഡിൽ പലയിടത്തും മാലിന്യ നിക്ഷേപം ഉണ്ടാവാറുണ്ട്.

കഴിഞ്ഞ ദിവസമാണ് അയനിക്കാട് കളരിപ്പടി ബസ് സ്റ്റോപ്പിന് സമീപം ദേശീയ പാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയത്. ഇവിടെ നാട്ടുകാരും നഗരസഭ ജീവനക്കാരും ചേർന്ന് ശുചകരിക്കുകയായിരുന്നു. തിരിച്ചറിയപ്പെടുന്ന കേസുകളിൽ സ്ഥാപനങ്ങൾക്കെതിരെ നഗരസഭാ ആരോഗ്യ വിഭാഗം പിഴ ചുമത്താറുമുണ്ട്. എന്നാൽ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നതാണ് സാമൂഹ്യ ദ്രോഹികളായ ഇത്തരക്കാർക്ക് പ്രചോദനമാകുന്നത്.



Discussion about this post