ഇടുക്കി : ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞുപോയതിനെച്ചൊല്ലി ഇടുക്കി രാമക്കൽമേട്ടിലെ റിസോർട്ടിൽ ഒരു സംഘം ആക്രമണം നടത്തിയതായി പരാതി. രാമക്കൽമേട് സിയോൺ ഹിൽസ് റിസോർട്ടിൽ ബുധനാഴ്ച രാത്രി പത്തരയ്ക്ക് ഫോണിൽ വിളിച്ച് ചിലർ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. 11-ഓടെ റിസോർട്ടിലെത്തിയ അഞ്ചംഗ സംഘം ഫ്രൈഡ് റൈസ് ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഭക്ഷണത്തിൽ ചിക്കൻ
കുറഞ്ഞുപോയെന്നും കൂടുതൽ ചിക്കൻ പ്രത്യേകം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് ഇവർ സംഘർഷം സൃഷ്ടിച്ചത്. ടേബിളും പ്ലേറ്റുകളും ഉൾപ്പെടെ അടിച്ചുപൊട്ടിച്ച് ഒന്നരമണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവർ റിസോർട്ട് ജീവനക്കാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ജീവനക്കാരനായ അനു മാത്യുവിന്റെ കൈപിടിച്ച് തിരിക്കുവാനും മർദിക്കുവാനും ശ്രമമുണ്ടായി. സംഭവത്തിൽ നെടുങ്കണ്ടം പോലീസിൽ റിസോർട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപ
ന സമിതി ഭാരവാഹികളും പരാതി നൽകി. കേസെടുത്ത് അന്വേഷണം നടത്തുമെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു. എന്നാൽ തങ്ങൾ ഓർഡർ ചെയ്ത ഭക്ഷണമല്ല നൽകിയതെന്നും അതിനെത്തുടർന്ന് വാക്കുതർക്കം ഉണ്ടാവുക മാത്രമാണ് ചെയ്തതെന്നും അക്രമം നടത്തിയിട്ടില്ലെന്നും ആരോപണവിധേയരായ യുവാക്കൾ പറഞ്ഞു.
Discussion about this post