കൊയിലാണ്ടി : കൊയിലാണ്ടി മന്ദംകാവ് ജങ്ഷന് സമീപമുള്ള പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ആക്രി സാധനങ്ങളും സൂക്ഷിച്ചിരുന്ന കമ്പനിയുടെ ഒരു ഭാഗം പൂർണ്ണമായും കത്തിനശിച്ചു.
ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. കമ്പനിക്കുള്ളിൽ നിന്നും അതിശക്തമായ പുകയും ദുർഗന്ധവും ഉയർന്നതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ഞായറാഴ്ചയായതിനാൽ പ്രവൃത്തി നടന്നിരുന്നില്ലെങ്കിലും ചില തൊഴിലാളികൾ കമ്പനിക്കുള്ളിലുണ്ടായിരുന്നു.
സമീപത്തുണ്ടായിരുന്ന ട്രാൻസ്‌ഫോമറിലേക്കും തീ പടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കമ്പനിക്ക് തൊട്ടടുത്തുള്ള എട്ടോളം വീടുകളിലേക്ക് കറുത്ത വിഷപ്പുക വ്യാപിച്ചതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വിവരമറിഞ്ഞുടൻ സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാസേന ഏകദേശം അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായും അണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
സ്റ്റേഷൻ ഓഫീസർ ബിജു വി.കെയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സജിൻ എസ് ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ജിനീഷ് കുമാർ, സുകേഷ് കെ ബി, ലിനീഷ് എം,രജീഷ് വി പി,സുജിത്ത് എസ് പി, ഹോംഗാർഡ് മാരായ ഷൈജു, ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനനത്തിൽ ഏർപ്പെട്ടു




































Discussion about this post