പാലക്കാട്: മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ മാതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എലപ്പുള്ളി മണ്ണുകാട് ചുട്ടിപ്പാറ മുഹമ്മദ് ഷമീറിന്റെ മകൻ മുഹമ്മദ് ഷാൻ ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവ് ആസിയയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചുട്ടിപ്പാറ സ്വദേശി ആസിയ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെയാണ് മുഹമ്മദ് ഷാനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മകന് കഴിക്കാൻ ഈന്തപ്പഴം നൽകിയിരുന്നതായും, പിന്നെ കിടന്ന് ഉറങ്ങിയ കുഞ്ഞ് എഴുന്നേറ്റില്ലെന്നുമാണ് ആസിയ ആദ്യം പറഞ്ഞിരുന്നത്. സംശയം തോന്നി പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചതായി തെളിയുകയും ചെയ്തു.
ഒരുവർഷത്തോളമായി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ആസിയ. ഉമ്മയുടെയും സഹോദരിയുടെ കുടുബത്തിന്റെയുമൊപ്പമാണ് താമസം. യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. മകനുള്ള വിവരം കാമുകൻ അറിയാതിരിക്കാൻ കൊലപ്പെടുത്തി എന്നാണ് ആസിയയുടെ മൊഴി.
Discussion about this post