മുംബൈ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായെന്ന് വെളിപ്പെടുത്തൽ. സഹോദരീപുത്രൻ അലീഷ പാർക്കർ ആണ് ദാവൂദ് രണ്ടാമതും വിവാഹിതനായെന്ന വിവരം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) മുന്നിൽ വെളിപ്പെടുത്തിയത്. പാക്കിസ്ഥാനിലുള്ള പഠാൻ വംശജയായ യുവതിയാണ് ദാവൂദിന്റെ പുതിയ ഭാര്യ. ആദ്യ ഭാര്യ മെഹജബിൻ ഷെയ്ഖുമായുള്ള ബന്ധം നിലനിൽക്കവെയാണ് രണ്ടാമതും വിവാഹിതനായത്. മെ
ഹജബിനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയെന്ന വാർത്ത വ്യാജമാണെന്നും അലീഷ പാർക്കർ എൻഐഎയോടു പറഞ്ഞു. മെഹജബിനിൽ ദാവൂദിന് മൂന്നു പെൺമക്കളുണ്ട്. വാട്സാപ് കോൾ വഴി മെഹജബിൻ പുറംലോകവുമായി ബന്ധപ്പെടുന്നുണ്ടെന്നും അലീഷ പറയുന്നു. ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിലാണ് അലീഷയെ എൻ ഐ എ ചോദ്യം ചെയ്ത
ത്. കേസിൽ അലീഷയും പ്രതിയാണ്. വൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകനാണ് അലീഷ. ദാവൂദ് കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അബ്ദുല്ല ഗാസി ബാബ ദർഗയ്ക്ക് പിന്നിലെ പ്രതിരോധ മേഖലയിലാണ് താമസിക്കുന്നതെന്നും അലീഷ എൻഐഎയോടു പറഞ്ഞു. ദാവൂദിന്റെ നേതൃത്വത്തിലുള്ള ‘ഡി-കമ്പനി’ ഇന്ത്യയിലെ തീവ്രവാദ പ്രവർ
ത്തനങ്ങൾക്ക് സഹായം നൽകിയതായാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. കേസിൽ അറസ്റ്റിലായ പ്രതികൾക്കു ഹവാല വഴി ദാവൂദ് വൻ തുക അയച്ചെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ എൻഐഎ ആരോപിക്കുന്നു. കുറ്റപത്രത്തിൽ ദാവൂദ് ഇബ്രാഹിമിനെയും അടുത്ത സഹായി ഛോട്ടാ ഷക്കീലിനെയും പ്രതികളായി ചേർത്തിട്ടുണ്ട്.
Discussion about this post