കൊയിലാണ്ടി: 2022 ജൂൺ പതിമൂന്നാം തിയ്യതി ചെങ്ങോട്ടുകാവ് സ്വദേശിയെ ആക്രമിച്ച് പണവും ബൈക്കും ഫോണും കവര്‍ന്ന കേസിലെ പ്രതികള്‍ പോലീസ് പിടിയിലായി.
കോഴിക്കോട് പള്ളിക്കണ്ടി നൈനാംവളപ്പ് എസ്.വി ഹൗസില്‍ യാസര്‍ എന്ന ചിപ്പു (32), എലത്തൂര്‍ മാട്ടുവയല്‍ അബ്ബാസ് (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ടൗണിൽ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവെ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം ബൈക്ക് നിര്‍ത്തിയപ്പോള്‍ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഒരു ലക്ഷം വിലവരുന്ന മോട്ടോര്‍ ബൈക്കും, ഇരുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണും പഴ്‌സും പിടിച്ചുപറിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ടയാളിന്റെ പരാതിപ്രകാരം ടൗണ്‍
പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പരാതിക്കാരനില്‍ നിന്ന് മനസിലാക്കിയ പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പിടിച്ചുപറിച്ച സാധനങ്ങള്‍ പ്രതികളിൽ നിന്ന് കണ്ടെടുത്തു.
ടൗണ്‍ സ്റ്റേഷന്‍ എസ്.ഐമാരായ ജയശ്രീ, അബ്ദുല്‍സലീം, എ.എസ്.ഐ.ബാബു, സീനിയര്‍ സി.പി.ഒമാരായ സജേഷ് കുമാര്‍, ഉദയകുമാര്‍, സി.പി.ഒമാരായ ജിതേന്ദ്രന്‍, വിജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്..
Discussion about this post