തിരുവനന്തപുരം: അടുത്ത പത്ത് ദിവസത്തിനുള്ളിൽ ബാങ്ക് അടഞ്ഞ് കിടക്കുക ഏഴ് ദിവസം. 22 മുതൽ 24 വരെ തുടർച്ചയായി നാല് ദിവസവും ബാങ്ക് പ്രവർത്തിക്കില്ല. പതിവ് അവധികൾക്ക് പുറമെ രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ ഈ മാസം 24നും 25ന് പണിമുടക്കുന്നതോടെയാണ് തുടർച്ചായി ബാങ്ക് പ്രവർത്തനം നാല് ദിവസം മുടങ്ങുന്നത്. മാർച്ച് 22 നാലാം ശനിയും 23 ഞായറുമാണ്.
24, 25 തിയതികളിൽ പണിമുടക്ക്. അഞ്ച് ദിവസം കഴിഞ്ഞാൽ തുടർച്ചയായി മൂന്ന് ദിവസം വീണ്ടും ബാങ്ക് അടഞ്ഞ് കിടക്കും. മാർച്ച് 30 -ഞായർ, മാർച്ച് 31- ചെറിയപെരുന്നാൾ, ഏപ്രിൽ 1- കണക്കെടുപ്പ് എന്നിവായായതിനാലാണ് വീണ്ടും ബാങ്ക് അടഞ്ഞ് കിടക്കുക. ഒമ്പത് പ്രമുഖ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്‌ബിയു)വാണ് ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
എല്ലാ തസ്തികളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാർ, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പഞ്ചദിന ബാങ്കിങ് നടപ്പാക്കുക, ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്കരിക്കുക, ഐഡിബിഐ ബാങ്ക് സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
Discussion about this post