അട്ടപ്പാടി: ചിറ്റൂരിൽ നവജാതശിശു മരിച്ചു. ഷിജു- സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു പ്രസവം. പ്രസവിച്ച ഉടനെ കുഞ്ഞ് മരിക്കുകയായിരുന്നു.
സുമതി ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് ഒന്നിനായിരുന്നു സുമതിക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. എന്നാൽ ഉയര്‍ന്ന രക്തസ്രാവത്തെ തുടര്‍ന്ന് അവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ പ്രസവിക്കുകയും കുഞ്ഞ് മരണപ്പെടുകയുമായിരുന്നു.
സ്‌കാനിംഗില്‍ കുഞ്ഞിന്‍റെ തലയില്‍ മുഴയുണ്ടായിരുന്നു. ഈ വര്‍ഷം അട്ടപ്പാടിയില്‍ നടക്കുന്ന ഒമ്പതാമത്തെ ശിശുമരണമാണിത്. നവജാത ശിശു മരണം അഞ്ചാമത്തേതുമാണ്. അട്ടപ്പാടിയില്‍ വേണ്ടത്ര ചികിത്സയുള്‍പ്പെടെ ലഭ്യമാകുന്നില്ലെന്ന ആരോപണങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു. നിരവധി ശിശുമരണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ആരോഗ്യ മന്ത്രി തന്നെ അട്ടപ്പാടിയിലെത്തി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന സ്ഥിതിയുണ്ടായിരുന്നു.
Discussion about this post