തിരുവനന്തപുരം: ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ച് വിവാദ ഇടനിലക്കാരി അനിത പുല്ലയില്‍ നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് സ്പീക്കർ എം ബി രാജേഷ്.
ഇതുമായി ബന്ധപ്പെട്ട് സഭാ ടിവിയിലെ 4 താല്‌കാലിക ജീവനക്കാരായ ഫസീല, പ്രവീൺ, വിഷ്ണു, വിപുരാജ് എന്നിപരെ നീക്കിയതായി സ്പീക്കർ പ്രസമ്മേളനത്തിൽ അറിയിച്ചു. ചീഫ് മാര്‍ഷലിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടിയെന്നും സ്പീക്കർ അറിയിച്ചു.
അനിത പുല്ലയിലിന് ഓപ്പൺ ഫോറത്തിലേക്കുള്ള പാസ് ഉണ്ടായിരുന്നു. അത് വച്ച് എങ്ങനെ നിയമസഭ മന്ദിരത്തിന് അകത്ത് കയറി എന്നതാണ് അന്വേഷിച്ചത്. സഭ ടിവിയുടെ സാങ്കേതിക സഹായം നൽകുന്ന ഏജൻസിയുടെ ജീവനക്കാരിക്കൊപ്പമാണ് അകത്ത് കയറിയത്.
അനിത പുല്ലയിലിന്‍റെ സാന്നിധ്യം വാച്ച് ആന്‍ഡ് വാർഡിന്‍റെ ശ്രദ്ധയിൽപെട്ടില്ല. വിഷയം അറിഞ്ഞ ഉടന്‍ തന്നെ നടപടു എടുത്തുവെന്നും നിയമസഭാ സമ്മേളന വേദിയിൽ കയറിയിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Discussion about this post