വാരണാസി: അഗ്നിപഥ് പ്രതിഷേധത്തെ തുടർന്ന് വൻ നാശനഷ്ടമുണ്ടായ വാരണാസിയിൽ അക്രമം നടത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തർപ്രദേശ് സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന് മുന്നോടിയായി സംഭവിച്ച നഷ്ടത്തിന്റെ കണക്കെടുക്കാനൊരുങ്ങുകയാണ് അധികൃതർ.
നഷ്ടത്തിന്റെ കണക്കെടുപ്പ് ആദ്യഘട്ടം പൂർത്തിയാക്കിയാൽ കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിയെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വാരണാസിയിൽ മാത്രം 36ബസുകൾ നശിപ്പിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
ഇതിന്റെ പേരിൽ മാത്രം 12.97 ലക്ഷത്തിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തിൽ 27പേരെ അറസ്റ്റ് ചെയ്യുകയും നിരവധി പേരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. മറ്റ് സർക്കാർ സ്ഥാപനങ്ങളിലും പൊതുമുതൽ നശിപ്പിക്കപ്പെട്ടതിന്റെ കണക്കെടുപ്പ് നടക്കുന്നുണ്ട്. കണക്കെടുപ്പ് പൂർത്തിയായ ശേഷം ഇതിലും നടപടിയുണ്ടാകും.
Discussion about this post