ന്യൂഡൽഹി: ആധാറിലെ ബയോമെട്രിക്ക് വിവരങ്ങള്‍ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് യുഐഡിഎഐ. ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം യു ഐ ഡി എ ഐ വ്യക്തമാക്കിയത്.
2018ലെ ഒരു മോഷണ കൊലപാതക കേസുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്തുനിന്ന് തെളിവായി ലഭിച്ച ആധാര്‍ കാര്‍ഡ് ഡാറ്റാബേസുമായി ഒത്തുനോക്കാന്‍ കഴിയുമോയെന്ന് പ്രോസിക്യൂഷന് അന്വേഷിച്ചിരുന്നു. ഈ അപേക്ഷയിലാണ് ആധാര്‍ അധികൃതര്‍ മറുപടി നല്‍കിയത്.
ആധാര്‍ ആക്ട് പ്രകാരം വ്യക്തി നല്കിയ അതിഗൗരവമായ വിവരങ്ങള്‍ യാതൊരു കാരണവശാലും ആര്‍ക്കും നല്‍കില്ലെന്നും അത് ആധാര്‍ ആക്ട് വകുപ്പ് 2(ജെ) യുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Discussion about this post