വാഷിംങ്ടണ്‍: യുഎസിലെ വിർജീനിയയിലെ സ്കൂളിൽ ക്ലാസ് മുറിയിൽ വച്ച് വിദ്യാർഥി അധ്യാപികയെ വെടിവച്ചു. 6 വയസ്സുകാരനാണ് അധ്യാപികയ്ക്കുനേരെ വെടി ഉതിർത്തത്. അധ്യാപികയുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. റിച്ച്‌നെക്ക് എലിമെന്‍ററി
സ്‌കൂളിലാണ് സംഭവം നടന്നത്. മറ്റു വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടില്ല. വിദ്യാർഥിയുടെ ആക്രമണം കരുതിക്കൂട്ടിയാണെന്നാണ് പ്രഥമിക നിഗമനം. വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 30 വയസ്സുള്ള അധ്യാപികയ്ക്കാണ് വെടിയേറ്റത്. ഇവരുടെ പരിക്ക് മാരകമാണെന്നും. ഇപ്പോഴും അപകടവാസ്ഥയിലാണെന്നും പൊലീസ് പറയുന്നു.
അതേസമയം, സംഭവം ഞെട്ടല്‍ ഉണ്ടാക്കുന്നതാണെന്നും, വിദ്യാര്‍ഥിക്ക് തോക്ക് ലഭിച്ച സംഭവം ഞെട്ടല്‍ ഉണ്ടാക്കുന്നതാണെന്നും, തീര്‍ത്തും നിരാശജനകമാണെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് തോക്ക് ലഭിക്കുന്നത് തടയാന്‍ സമൂഹം ശ്രദ്ധിക്കണമെന്നും നഗരത്തിലെ സ്കൂളുകളുടെ സൂപ്രണ്ട് ജോർജ് പാർക്കർ പറഞ്ഞു.
Discussion about this post