തിരുവനന്തപുരം: മർദ്ദനമേറ്റെന്ന പരാതിയുമായി എത്തിയ യുവാവിനെക്കൊണ്ട് ആരോപണവിധേയരെ തിരിച്ച് തല്ലിച്ചെന്ന് പരാതി. കൊല്ലം അഞ്ചാലുംമൂട് എസ്‌ഐയ് ജയശങ്കറിനെതിരെയാണ് ഗുരുതര ആരോപണം.പരാതി പരിഹരിക്കുന്നതിനായി സ്റ്റേഷനിൽ വിളിപ്പിച്ചപ്പോഴായിരുന്നു എസ് ഐയുടെ വിചിത്ര നടപടി. തൃക്കരിവ സ്വദേശി
സെബാസ്റ്റ്യനാണ് പരാതിക്കാരൻ. പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചതിന് പ്രകാരം എത്തിയ തന്നെ പരാതിക്കാരനെ കൊണ്ട് തിരിച്ച് തല്ലിച്ചുവെന്നാണ് സെബാസ്റ്റ്യന്‍റെ ആരോപണം. എസ് ഐ ജയശങ്കറിനെതിരെ സെബാസ്റ്റ്യന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കരിശേരി അമ്പലത്തിന് അടുത്ത് വച്ച് രാഹുല്‍ എന്നയാളുമായി
ഉന്തും തള്ളുമുണ്ടായെന്ന് 19 വയസുകാരനായ സെബാസ്റ്റ്യന്‍ പറയുന്നു. സംഭവത്തില്‍ രാഹുല്‍ അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കി. പ്രശ്‌നം പരിഹരിക്കുന്നതിന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രാക്കുളം സ്വദേശിയായ യുവാവിനെക്കൊണ്ട് എസ്‌ഐ തന്നെ തല്ലിച്ചെന്നാണ് യുവാവിന്‍റെ പരാതി.സ്‌റ്റേഷനില്‍ വച്ച് തന്നെ മര്‍ദിക്കാന്‍ മടികാണിച്ച
യുവാവിനെ എസ്‌ഐ നിര്‍ബന്ധിച്ച് തല്ലിക്കുകയായിരുന്നെന്നും യുവാവ് പറയുന്നു. സംഭവം നടക്കുമ്പോള്‍ സി ഐയും എസിപിയും സ്ഥലത്തില്ലായിരുന്നെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.അടുത്തിടെ വയോധികനോട് കയര്‍ത്തു സംസാരിച്ച സംഭവത്തില്‍ എ.സി.പി താക്കീത് ചെയ്ത ഉദ്യോഗസ്ഥനാണ് ആരോപണവിധേയനായ ജയശങ്കര്‍.
Discussion about this post